<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3098647808525830308</id><updated>2011-07-29T04:53:19.472+05:30</updated><category term='നര്‍മ്മം'/><category term='ഓര്‍മ്മ'/><category term='എന്നെക്കൊണ്ടു തോറ്റു'/><category term='തോണ്ടല്‍'/><category term='ഏതാണ്ട്'/><title type='text'>ചാവടി</title><subtitle type='html'>സദ്യ കഴിഞ്ഞ് ...</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://cheruchinthakal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default?max-results=100'/><link rel='alternate' type='text/html' href='http://cheruchinthakal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ധ്വനി | Dhwani</name><uri>http://www.blogger.com/profile/11625326726908505695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>6</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3098647808525830308.post-2023225644730539264</id><published>2008-02-05T15:46:00.001+05:30</published><updated>2008-04-27T12:01:51.647+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='തോണ്ടല്‍'/><title type='text'>കുഞ്ഞാങ്ങളയുടെ വെപ്പുപല്ല്</title><content type='html'>കുന്നേലച്ചന്റെ കപ്പക്കാലായും കാപ്പിത്തോട്ടവും കീഴടക്കി ഒളിച്ചുകളിച്ച്, വാളമ്പുളി കുത്തിനിറച്ചു പുസ്തകം വയ്ക്കുന്ന അലുമിനിയപ്പെട്ടി താങ്ങി, വീടിനു താഴെ ഓലിയില്‍ നിന്നു കൊക്കോ ഇല കോട്ടി കുറെ വെള്ളവും കുടിച്ച് ,വിനുക്കുട്ടനെ റ്റാറ്റാ കാണിച്ച്, ഒരു പൂച്ചയെപ്പോലെ തിണ്ണയിലെത്തി കുപ്പായത്തിലെ കണ്ടോനെക്കൊത്തിയിളക്കിപറിച്ചുകൊണ്ട് , പാതി വായും തുറന്നു മുറ്റത്തു നടക്കുന്ന കോഴികളേയും നോക്കിയിരിയ്ക്കുമ്പോഴാണു പപ്പയുടെ വിളമ്പരം ''നിന്റെ കുഞ്ഞാങ്ങള വന്നിരിയ്ക്കുന്നു''.  എന്റെ കൈകള്‍ ശഠേന്നു ചത്തു.ഇരുണ്ട മുറിയിലേയ്ക്കു കടന്നുനിന്ന് നോക്കുമ്പോള്‍ മുറിയുടെ മൂലയിലെ സ്റ്റൂളില്‍ അരണ്ടവെട്ടത്തില്‍ രണ്ടുണ്ടക്കണ്ണുകള്‍! ഞാന്‍ പകച്ചുനോക്കിയപ്പോള്‍ ആ കണ്ണുകള്‍ തീഷ്ണമായി!  ''ഡീ നായീ..'' . ഞാന്‍ നടുങ്ങി! പപ്പ 'ഡാ!!'' എന്നൊന്നു വിളിച്ചതും അവന്റെ കണ്ണു മങ്ങി! അവനങ്ങു വെറും ശാന്തനായി.  ലബര്‍ ബാന്റ് കൊടുത്തു നോക്കി, വാളന്‍ പുളി കൊടുത്തു നോക്കി, മരോട്ടിക്കാ കൊടുത്തു നോക്കി എന്തിനധികം,  ചിരിച്ചു കാണിച്ചു നോക്കി! അവന്‍ മയപ്പെട്ടില്ല!  ശീതസമരം ആഴ്ചകളോളം നിലനിന്നു. പുതുമഴ പെയ്തുതാണയുടനെ എന്തോ മിരുപ്പ് കയറി ഒരു തൈതൂമ്പയെടുത്ത് ഉറച്ചുകിടക്കുന്ന നടുമുറ്റത്ത് ഒന്നു കിളച്ചുകുത്തി ഞാന്‍ ഒരു ഡാലിയ നടുന്ന സീന്‍ വന്നപ്പോള്‍ അവന്റെ വാലു കൊഴിഞ്ഞു. കുഴഞ്ഞ മണ്ണിനു മീതേ ഒരുകപ്പു വെള്ളം കോരിയെഴിച്ച് അവന്‍ സഖ്യകക്ഷിയായി. പിന്നെ കാപ്പിവടിക്കഷായം  വന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചോടി. ഓടിച്ചിട്ടു തന്നപ്പോള്‍ ഞങ്ങള്‍ പങ്കിട്ടെടുത്തു.&lt;br /&gt;  &lt;br /&gt;  ആയിടെയാണു ഞങ്ങള്‍ വീടുമാറുന്നുവെന്ന കടുകഠോരവാര്‍ത്ത പപ്പയും മമ്മയും പുറത്തുവിട്ടത്. മമ്മ കാപ്പിക്കലം തുടങ്ങി കിണറ്റിന്റെ കപ്പി വരെ അഴിച്ചു പൊതിഞ്ഞുകെട്ടിയപ്പോള്‍ ഞാനും കുപ്പിവളമുറിമുതല്‍  റോസ് റിബ്ബണ്‍ വരെ വാരിക്കെട്ടി സഹകരിച്ചു. പുതിയ വീട്ടിലെത്തിയതിന്റെ രണ്ടാം ദിവസമാണു എന്റെ കുഞ്ഞാങ്ങളയ്ക്ക് തലയില്‍ കന്നി ഓളം മൂത്തത്. ചവണ മുതല്‍ ചെവിത്തോണ്ടി വരെയുള്ള സാധനങ്ങള്‍ നോക്കി, ''അയ്യോ, ഈ സാധനം നമ്മുടെ മറ്റേ വീട്ടിലുമുണ്ടല്ലോ!!'' എന്നു പിറുപിറുക്കുന്നു, ''നമ്മളെന്തിനാ ഇവിടെ വന്നേ!'' എന്ന് ആത്മഗതപ്പെടുന്നു. ''ലൈറ്റു വേണ്ടാ വിളക്കു കത്തിയ്ക്കോ!'' എന്നു സന്ധ്യയ്ക്കലറുന്നു! നീണ്ട നാടകങ്ങള്‍ക്കവസാനം മമ്മ അവനെ ഒറ്റയ്ക്കൊരു മുറിയില്‍ ഉറങ്ങാന്‍ ശീലിപ്പിച്ചു! &lt;br /&gt;  &lt;br /&gt;  എല്ലാ മുറികള്‍ക്കും കൂടി ആകെ ഒരു ടോയ്ലറ്റ് മാത്രമുള്ള കൊച്ചു വീട്! ടോയ്ലറ്റിനടുത്തുള്ള, തണുപ്പും ഇരുട്ടും അല്‍പം കൂടുതലുള്ള കൊച്ചു മുറിയാണു എനിയ്ക്കനുവദിച്ചു കിട്ടിയത്. അതിനപ്പുറം കുഞ്ഞാങ്ങളയുടെ മുറി. എന്റെ പാതിരാകളില്‍ ''ചേച്ചീ, ലൈറ്റിടോ!, എനിയ്ക്കു മൂത്രമൊഴിയ്ക്കാന്‍ പോകണേ!'' എന്ന സ്ഥിരം അശരീരി കേള്‍ക്കുവാന്‍ തുടങ്ങി! ആദ്യമൊക്കെ ഞാന്‍ സഹകരിച്ചു. മടിമൂത്ത ഏതോ രാത്രിയില്‍ 'ഒന്നു പോടാ' എന്നു മനസ്സില്‍ പറഞ്ഞു ഞാന്‍ തിരിഞ്ഞു ചുരുണ്ടു കൂടി കിടന്നു. മയക്കത്തില്‍ വാതിലുകള്‍ തുറന്നടയുന്നു... കാല്‍പെരുമാറ്റം...അവസാനം അവന്റെ മുറിയില്‍ നിന്ന് ''ശഢപുഠര്‍ടോം..'' എന്നൊരു ശബ്ദം! പിന്നെയാകെ നിശബ്ദത. വീട്ടിലെ എല്ലാ ലൈറ്റും ഒരുമിച്ചു തെളിഞ്ഞു. ഞാന്‍ ശരവേഗത്തിലെത്തി നിലത്തിരുന്നു വിമ്മിക്കരയുന്ന നായകന്റെ മുഖം പിടിച്ചുയര്‍ത്തി. മുഖം മുഴുവന്‍ ചോര! ഒരു ആശുപത്രി പോലും ചുറ്റുവട്ടത്തില്ലാത്ത കുഗ്രാമം. മമ്മയുടെ സാരിത്തുമ്പു മുതല്‍ പൂച്ച ഉറങ്ങുന്ന തുണി വരെ  ശുശ്രൂഷയില്‍ പങ്കെടുത്തു. അവസാനം  നീരുവച്ചു ഞാന്ന ചുണ്ടുകള്‍ക്കിടയില്‍ പാതിയൊടിഞ്ഞ രണ്ടു പല്ലുകള്‍! വിമ്മിക്കരച്ചിലിനിടയില്‍ അവാര്‍ഡു സിനിമയുടെ  ട്രെയ്ലര്‍ അവന്‍ റിലീസു ചെയ്തു. പാതിമയക്കത്തില്‍ മൂത്രമൊഴിച്ചിട്ടു കണ്ണടച്ചു പിടിച്ച് തിരിച്ച് വന്ന് കട്ടിലാണെന്നു കരുതി ഇരുമ്പലമാരയുടെ ഒരു വശത്ത് കാലെടുത്തു വച്ചത്രേ. അലമാരയാണെന്നു തിരിച്ചറിഞ്ഞപ്പോഴേയ്ക്കും മറ്റേക്കാലും പാതി പ്രയാണത്തിലായിരുന്നുവത്രേ.&lt;br /&gt;&lt;br /&gt;&lt;br /&gt; പിറ്റേന്നു മുതല്‍ രാവിലെ അടുക്കളച്ചായ്പ്പില്‍ കുശുകുശുപ്പ് കേട്ടു തുടങ്ങി! പടിഞ്ഞാറു സൈഡിലെ ചാരക്കൂനയില്‍ ഞാന്‍ ഭാഗഭാക്കാകാത്ത മുട്ടത്തോടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വൈകുന്നേരങ്ങളില്‍ അനിയന്‍ ചായ്പ്പില്‍ എന്തൊക്കെയോ മിഴുങ്ങുന്നു.  മമ്മി എന്റെ ആസ്ഥാന വൈരിയായി. എനിക്കു മന:പ്രിങ്ങ്യാസമായി. തൊഴുത്തില്‍ നിന്നു ചാണകക്കുഴിയിലേയ്ക്കെങ്കിലും ചാടി രണ്ടു പല്ലൊടിയ്ക്കണമെന്നു തോന്നി. മിണ്ടാനും പറയാനും ആരുമില്ല. പിണ്ണാക്കില്ലാത്ത കാടിയ്ക്കു മുന്‍പില്‍ ആലോചിച്ചു നില്‍ക്കുന്ന പശുക്കളോട് ഞാന്‍ സംവദിച്ചു തുടങ്ങി. &lt;br /&gt;    &lt;br /&gt;  രണ്ടുമാസത്തിനകം അവന്റെ കുറ്റിപല്ലുകള്‍ക്ക് ഡോക്ടര്‍ കോടാലി വച്ചു. പുതുതായി വായില്‍ പ്രത്യക്ഷപ്പെട്ട പല്ലിന്റെ ഭംഗി കണ്ട് മറ്റേ പല്ല് പറിഞ്ഞതു നന്നായി എന്നു തോന്നി. ആകാരത്തില്‍ കുഞ്ഞായതിനാലും കയ്യിലുരുപ്പ് വലുതായതിനാലും ഉറപ്പിച്ചു വയ്ക്കാവുന്നതരം പല്ല് അവനു ഡോക്ടര്‍ കൊടുത്തില്ല. മോണ, വിവരം , വപ്പുപല്ല് എന്നീ മൂന്നു സാധനങ്ങള്‍ ഒരുമിച്ചുറച്ചാലേ മൂന്നും ഒരേപോലെ ലാസ്റ്റ് ചെയ്യുകയുള്ളൂ അത്രേ. അങ്ങനെ അവന്റെ വിവരം ഇളകുമ്പോഴൊക്കെ പല്ലും ഇളകാന്‍ തുടങ്ങി (ഉദാ: ഒരു നാലുമണിനേരം ചീഞ്ഞ ചക്കപ്പഴം പഥ്യമാക്കിയിട്ടുള്ള മീനുകളുള്ള കുളത്തിലേയ്ക്ക് അവനെന്നെ തള്ളിയിട്ടലച്ചു ചിരിച്ചപ്പോള്‍ എനിയ്ക്കു കൂട്ടിനായി അവന്റെ ഓര്‍ബിറ്റ് വൈറ്റ് സ്മൈലി കൂടി കുളത്തിലേയ്ക്കു തെറിച്ചു വീണു.) വര്‍ഷങ്ങള്‍ക്കൊപ്പം അവന്റെ വപ്പുപല്ലും കൊഴിഞ്ഞു. മോണയുടെ സ്വന്തം അളവില്‍ പുതിയ സെറ്റ് മുടങ്ങാതെ മുളച്ചു.&lt;br /&gt;  &lt;br /&gt;    പലചരക്കു സുകുമാരന്‍ അളന്നു മുറിച്ചുള്ളി പൊതിഞ്ഞ മനോരമ വാരികയുടെ പേജുകള്‍ കേടുവരാതെ അഴിച്ചെടുത്ത്, 'ആന്‍സി അയാള്‍ കഞ്ഞിയും മീന്‍ വറുത്തതും കഴിയ്ക്കുന്നതു നോക്കി കതകും ചാരി നിന്നു. അയാള്‍ തലയുയര്‍ത്തി..' എന്നവസാനിയ്ക്കുന്ന പേജു വായിച്ചിട്ടു ബാക്കിയ്ക്കുള്ള ഗവേഷണം പരിപ്പുപൊതിയിലെത്തി കൊടുമ്പിരി കൊണ്ടു നില്‍ക്കുമ്പോള്‍ നായകന്‍ വളിച്ചു കോടിയ മുഖവുമായി രംഗപ്രവേശം ചെയ്ത്, കര്‍ട്ടനില്ലാത്ത വേദിയില്‍ ഡയലോഗുകളെല്ലാം മറന്ന്  വില്ലനേപ്പോലെ വിയര്‍ത്തു നിന്നു . &lt;br /&gt;  'എന്താടാ?'&lt;br /&gt;   ങ്ങൂഹൂം!!... ആ ഇമകള്‍ പോലും ഒന്നു വെട്ടിയില്ല!&lt;br /&gt;  പിന്നെന്റെ അക്ഷരങ്ങളില്‍ ഭയം പുരണ്ടു. 'എന്താ മോനേ?'&lt;br /&gt;  '' ഞാന്‍ മരിയ്ക്കും!'' &lt;br /&gt;  അവന്‍ നോക്കീം കണ്ടും തിരഞ്ഞെടുത്ത ഡയലോഗ് കേട്ട് വേദി കിടുങ്ങി! വായിച്ചു കൊണ്ടിരുന്ന മുറിക്കടലാസില്‍ ഞാന്‍ മുറുകെപ്പിടിച്ചു. രംഗം മുറുകി. മുറിയിലുണ്ടായിരുന്ന കട്ടിലിലേയ്ക്ക് ഒടിഞ്ഞുകൂടി വീണു ശ്വാസം നീട്ടിവലിച്ച് കണ്ണടച്ച് അവന്‍ നാടകത്തെ സസ്പെന്‍സിലിട്ടു.&lt;br /&gt;  വീട്ടിലാരുമില്ല. എന്റെ നെഞ്ച് വിലങ്ങി. &lt;br /&gt;  'വെള്ളം വേണോടാ?'&lt;br /&gt;  ചങ്കില്‍ തിരുമ്മിക്കൊണ്ട്, വ്യസനം വിഴുങ്ങി,  നിര്‍ണ്ണായകമായ ആ ഡയലോഗ് അവന്‍ വകതിരിവില്ലാതെ വിളിച്ചുപറഞ്ഞു ''വെള്ളം കുടിച്ചഫ്ഫോഴാ ഫല്ലു വിഴുങ്ങിഫ്ഫോയത്!''&lt;br /&gt;  ''ഹെന്റെ വല്യച്ചാ!! എനിക്കു കണ്ണു മങ്ങി... ''എന്തായെടാ?'' ഞാന്‍ കുലുക്കി വിളിച്ചു.&lt;br /&gt;  തൊണ്ടക്കുഴിക്കു താഴെ തടവി ...'ഇവിടെയാ തടഞ്ഞിരിയ്ക്കുന്നെ, ശ്വാസം എടുക്കാന്‍ ... ആഹ്..ആഹ്...!' അവന്റെ റിലേ പോയി. ഇത്തിരി ഇരപ്പു മാത്രം..!&lt;br /&gt;&lt;br /&gt;  പേടിച്ചു കോച്ചിയ കാലുകള്‍   ഒരു റോബോട്ടാവേശിച്ചതു പോലെ എടുത്തുകുത്തിയെടുത്തുകുത്തി,  ഞാന്‍ അടുത്തവീട്ടിലേയ്ക്കോടി. അവിടുത്തെ തിണ്ണയില്‍ വനിത വായിച്ചുകൊണ്ടിരിയ്ക്കുന്ന ക്നാനായ ചാക്കോച്ചിയെ നോക്കി ഞാന്‍ അലച്ചു ' ഒന്നോടി വരണേ, അവന്‍ 'എന്തോ' വിഴുങ്ങി! നെഞ്ചത്തു തടഞ്ഞിരിയ്ക്കുന്നു!' &lt;br /&gt;  &lt;br /&gt;  പിന്നെ തിരിച്ചോട്ടം, വീട്ടുമുറ്റത്ത് ഇരച്ചു കയ്യറുന്ന ചാക്കോച്ചിയുടെ വണ്ടി, രണ്ടു മൂന്നു ടെലഫോണ്‍ കോളുകള്‍,  നെഞ്ചു പൊത്തി വിങ്ങുന്ന കുഞ്ഞാങ്ങള, അവസാനം അവനെ പിടിച്ചു വണ്ടിയില്‍ കയറ്റിയപ്പോള്‍ വണ്ടിയ്ക്കകത്തൊരു ഏത്തക്കുല!  ചാക്കോച്ചി ഏത്തക്കുല കണ്ണുകൊണ്ടു ചൂണ്ടി അവനോടു പറഞ്ഞു 'ചവയ്ക്കാതെ വിഴുങ്ങണം, എന്നാലേ നെഞ്ചില്‍ തടഞ്ഞ പല്ല് തഴേയ്ക്കിറങ്ങി പോവൂ!' ആദ്യമായി പുഞ്ച കണ്ട കാട്ടാനയേ പോലെ അവന്‍ ചാടി വീണു. പത്തു മിനിട്ടകം പാതി കുല കാലി! 'ഇറങ്ങി പോയോടാ?' ഞാന്‍ കുതൂഹലയായി!  എന്റെ നേരേ ഒന്നു മുരണ്ടിട്ടു അവന്‍ നെഞ്ചും തിരുമ്മി വീണ്ടും കുലയിലേയ്ക്കു തിരിഞ്ഞു! &lt;br /&gt;  &lt;br /&gt;  ആശുപത്രിയിലെത്തി. ഡോക്ടര്‍ പിടിച്ച പടങ്ങളില്‍ തൊണ്ടിമുതല്‍ വയറ്റിലെത്തിയെന്നു തെളിഞ്ഞു.  അതു വരെ നെഞ്ചില്‍ ഉഴിഞ്ഞുകൊണ്ടിരുന്ന കുഞ്ഞാങ്ങള ടപ്പേന്നു സ്ഥാനം മാറ്റി തിരുമ്മിത്തുടങ്ങി.  'ഇനി?' കുഞ്ഞാങ്ങള മിഴിച്ചു നിന്നു! നാണവും പേടിയും കലര്‍ന്ന് അവന്റെ മുഖത്തൊരു പുതിയ നിറം.  ചാക്കോച്ചിയെ നോക്കി ഡോക്ടര്‍ പറഞ്ഞു:&lt;br /&gt;  'വയറിളകാനുള്ള മരുന്നുണ്ട്, രണ്ട് ദിവസത്തിനകം താനേ പുറത്തു പോയില്ലെങ്കില്‍ ഓപ്പറേഷന്‍..'   തിരിച്ചു വണ്ടിയില്‍ കയറി ഏത്തക്കുലയുടെ കാളാമ്മുണ്ടന്‍ നോക്കി ചാക്കോച്ചി നെടുവീര്‍പ്പെട്ടു. തലക്കാ ഇലിഞ്ഞു മിച്ചം നില്‍ക്കുന്ന തൊലിയുടെ അഗാധങ്ങളിലേയ്ക്കു നോക്കി ഒപ്പീസു പാട്ട് മനസ്സില്‍ പാടി (?) കുഞ്ഞാങ്ങള ഇരുന്നു. 'വാതിലും ചാരി നില്‍ക്കുന്ന ആന്‍സി..' ഞാന്‍ നഖം കടിച്ചു!&lt;br /&gt;&lt;br /&gt;പല്ലു വിഴുങ്ങിയ കാര്യം അറിഞ്ഞപ്പോള്‍ ഉമിനീര്‍ പോലും വിഴുങ്ങാതെ  'ഒരു ഗ്രാം പൊന്ന് വിഴുങ്ങിപ്പോയ വപ്പുപല്ലിന്റെ ആകൃതിയില്‍ തരാമെന്റരീത്ര വല്യച്ചാ!' എന്ന് മമ്മ രൂപക്കൂട്ടിലേയ്ക്ക് തിരിഞ്ഞ്  തന്നെയും പിന്നെയും പറഞ്ഞു.  നടക്കല്ലിലിരുന്ന് വെയിലു കായുമ്പോഴും, എല്ലാവരും കൈക്കിട്ടിയതൊക്കെ കഴിച്ചപ്പോഴും എന്തിനധികം പ്രാര്‍ത്ഥനയ്ക്കിടയില്‍ പോലും നായകന്‍ വളരെ ഡെഡിക്കേറ്റഡ് ആയി പൂവന്‍ പഴം പിടലപിടലായി ഒതുക്കിക്കൊണ്ടിരുന്നു. രാത്രി എനിക്കു ലൈറ്റ് തെളിയിയ്ക്കേണ്ടി വന്നില്ല. പപ്പാ രാത്രിയില്‍ ലൈറ്റുമായി അവനകമ്പടി നടന്നു, പുറത്തേയ്ക്ക്! ഓരോ തവണയ്ക്കും ശേഷം മമ്മ ചോദിച്ചു 'പോയോ'?  നിര്‍ത്താതടിച്ചു ബഹളമുണ്ടാക്കി ചാക്കോച്ചിയുടെ ഫോണും ചോദിച്ചു 'പോയോ?' മറുപടിയില്ലെങ്കിലും മുട്ടിപ്പായി പ്രാര്‍ഥിച്ച്, ഒച്ച താഴ്ത്തി, മുടങ്ങാതെ  ചോദിച്ച ചോദ്യത്തിനു രണ്ടാം നാള്‍ ഉച്ചത്തില്‍ മറുപടി വന്നു! 'ഫോയേ!!'&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3098647808525830308-2023225644730539264?l=cheruchinthakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheruchinthakal.blogspot.com/feeds/2023225644730539264/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3098647808525830308&amp;postID=2023225644730539264' title='46 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/2023225644730539264'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/2023225644730539264'/><link rel='alternate' type='text/html' href='http://cheruchinthakal.blogspot.com/2008/02/blog-post.html' title='കുഞ്ഞാങ്ങളയുടെ വെപ്പുപല്ല്'/><author><name>ധ്വനി | Dhwani</name><uri>http://www.blogger.com/profile/11625326726908505695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>46</thr:total></entry><entry><id>tag:blogger.com,1999:blog-3098647808525830308.post-1369068242089674234</id><published>2007-11-20T15:44:00.001+05:30</published><updated>2008-04-27T12:02:48.177+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='തോണ്ടല്‍'/><title type='text'>വെസ്റ്റ് പോലീസിന്റെ നായ!</title><content type='html'>വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടുക്കിയിലെ കുഗ്രാമത്തില്‍ നിന്നും കോട്ടയം പട്ടണത്തില്‍ കുറേ പോത്തകക്കെട്ടുകളുമായി പഠനമെന്നും പറഞ്ഞു വന്നിറങ്ങിയപ്പോള്‍ എനിയ്ക്കു തലയ്ക്കകത്തൊരുതരം പെരുപ്പായിരുന്നു. കളക്ട്രേറ്റിനു മുന്നില്‍ കെ കെ റോഡില്‍ റിക്ഷ കാത്തുനില്‍ക്കുമ്പോള്‍, പാതി തല പുറത്തിട്ട് 'എങ്ങോട്ടു പോകാനാ?' എന്നു ചോദിയ്ക്കുന്ന എല്ലാ റിക്ഷക്കാരെയും ഞാന്‍ കണ്ണുകോടിച്ച് അല്‍പമെന്നളക്കും! അപ്പോളെന്റെ പെരുപ്പിന്റെ മീറ്റര്‍ പത്തില്‍ നിന്നു നൂറിലേയ്ക്ക് കുത്തനെ ഉയരും! 'ഇവന്‍ തന്നെ കേരളത്തിലെ പെണ്‍ വാണിഭത്തിന്റെ മൊത്തക്കച്ചവടക്കാരന്‍!' എന്നു മനസില്‍ കുറിച്ചടിവരയിട്ട് 'ഹെന്റെ പള്ളീ എന്നെ കാക്കണേ!' എന്നു നിശബ്ദം കരഞ്ഞ്, ഞാനീ നാട്ടുകാരിയല്ല എന്ന ഭാവത്തില്‍ കല്ലുപരുവത്തില്‍ നില്‍ക്കുമായിരുന്നു ഞാന്‍. ആദ്യ ആഴ്ച ബസിനു കയറി പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ ഇറങ്ങി 'ശാസ്ത്രി റോഡെവിടെ?' എന്നും പിറുപിറുത്ത് ബസ്സ്റ്റാന്റിനടുത്തുള്ള പോസ്റ്റ് ഓഫീസ് കെട്ടിടത്തിനരികെ വൈ എം സി എ ജംഗ്ഷനില്‍ ദിവസവും മിഴിച്ചു നിന്നു. സിഗ്നലുകളും, സീബ്രാവരകളും, എങ്ങോട്ടു നോക്കിയാലും 'ശാസ്ത്രി റോഡോ? കിഴക്കോട്ടു നടന്നോളൂ' എന്നു പറയുന്ന (ദിക്കില്‍ കൈവിഷം കിട്ടിയ) കുറേ പിരാന്തന്‍ മനുഷ്യരുമായിരുന്നു അക്കാലയളവില്‍ എന്റെ സ്വപ്നങ്ങളിലെ സ്ഥിരം വിഷയം. &lt;br /&gt;  &lt;br /&gt;  അന്നു ചേട്ടന്റെ ക്വാര്‍ട്ടേഴ്സിന്റെ പത്തുനാല്‍പതു വര്‍ഷമെങ്കിലും പഴകിയ ഗേറ്റിനെ തൊട്ടുതഴുകി, ഞാന്‍ ശാസ്ത്രി റോഡിലെ ഓഫീസിലെ പതിവു ചികച്ചിലിനിറങ്ങുമ്പോഴാണു ശരവേഗത്തില്‍ ഒരു പെണ്‍ വാണിഭം ആ വഴി വന്നത്. നടുങ്ങി സൈഡുപാകി നടക്കുമ്പോള്‍, തല പെരുത്തു കയറി. ഞാന്‍ കഴുത്തിടറിയവര്‍ നോക്കുന്നതുപോലെ ഒരര നോട്ടം നോക്കി. അകത്താളില്ല! 'ഹയ്യോ!' എന്നെ പിന്നിലാക്കി ഓടിയകന്ന റിക്ഷ നോക്കി ഞാന്‍ അന്ധാളിച്ചു! എന്തോ മിസിങ്ങ്!! എന്താ?? ശ് ശ് ശ് റൂം....എന്നു പാഞ്ഞ വാണിഭത്തിന്റെ 'എങ്ങോട്ടു പോകാനാ?' എന്ന പതിവു ചോദ്യം ഉണ്ടായില്ല. ഹതുകൊള്ളാം അപ്പോ ഇവിടെ നല്ലവരുമുണ്ട്! ഞാന്‍ ഉറക്കെവിളിച്ചു..''റിക്ഷാ!!!!'' അങ്ങനെ പട്ടണത്തില്‍ തനിച്ചുള്ള ആദ്യ റിക്ഷായാത്ര! ബസിനു പോകുമ്പോള്‍ കാണാറുള്ള പതിവു കാഴ്ചകള്‍...മനോരമ, മാമ്മന്‍ മാപ്പിള ഹാള്‍... ഓക്കെ പിന്നിട്ട് അവസാനം ബസ്സ്റ്റാന്റും പിന്നിട്ട് റിക്ഷ മുന്നോട്ട് നീങ്ങിയപ്പോള്‍ എനിക്കു പെരുപ്പു തുടങ്ങി. ''ഹെന്നെ കിഡ്നാപ്പ് ചെയ്തല്ലോ, അരീത്ര വല്യച്ചാ'' എന്നു മനസ്സില്‍ വിലപിച്ചു എന്നെ തിരിച്ചു മര്യാദയ്ക്ക് കളക്ട്രേറ്റിനു കൊണ്ടു പോകാന്‍ പറഞ്ഞു ഞാന്‍ കണ്ണുരുട്ടി.  'തിരിച്ചീ വഴി പോകാന്‍ പറ്റില്ല, കെ കെ റോഡ് വണ്‍ വേ ആണു കൊച്ചേ, മിണ്ടാതിരി! ഞാനിപ്പോ , ഓഫീസിലെത്തിയ്ക്കാം' എന്നയാള്‍ മുറുക്കിപ്പറഞ്ഞപ്പോള്‍ ഞാന്‍ പെരുപ്പുമൂത്തു കണ്ണടച്ചു. 'ഹെല്ലാം തീര്‍ന്നു വല്യച്ചാ!'.. തിരുനക്കരയില്‍ നിന്നും വലതെടുത്ത് വൈ എം സി എ ജംഗ്ഷനില്‍ റിക്ഷയെത്തിയപ്പോള്‍ ഞാന്‍ നിവര്‍ന്നിരുന്നു ശ്വാസം വിട്ടു. 'വല്യച്ചന്‍ രക്ഷിച്ചു!'. പിന്നെ ശ്വാസം വിലങ്ങിയത് ഓഫീസിനു മുന്നില്‍ റിക്ഷ നിര്‍ത്തിയിട്ട് അയാള്‍ പറഞ്ഞ തുക കേട്ടപ്പോള്‍!. പേഴ്സും പെരുപ്പും ഒന്നുമല്ലാതാക്കി ഓഫീസിലെത്തി കിതപ്പടക്കി മൊത്തം കഥിച്ചപ്പോഴാണു, റിക്ഷയ്ക്കു വരുമ്പോള്‍ ശാസ്ത്രി റോഡിലെത്താന്‍ വേട്ടോന്‍ മൂക്കില്‍ പിടിയ്ക്കാന്‍ വരുന്ന വഴിയല്ല വരേണ്ടതെന്നു ഞാന്‍ കൂട്ടുകാരില്‍ നിന്നറിയുന്നത്. പിന്നൊരു മാസം കൊണ്ട് കണക്കു കൂട്ടല്‍, വിലപേശല്‍,കണ്ണുമിഴിയ്ക്കല്‍ എന്നീ കലകളില്‍ ഞാന്‍ നൈപുണ്യയായി! കോട്ടയത്ത് അന്നുണ്ടായിരുന്ന റിക്ഷക്കാര്‍ക്കെല്ലാം ഒരോ വെറ്റിലയും പാക്കും പുത്തന്‍ ഒറ്റരൂപാത്തുട്ടും! &lt;br /&gt;  &lt;br /&gt;  ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, കുറേ സ്റ്റഡി മെറ്റീരിയല്‍സ് മുന്നില്‍ വച്ച്, നീല പെയിന്റ് അടിച്ച ജനലഴികള്‍ക്കപ്പുറം ചേട്ടന്‍(കസിന്‍)ഓടൊപ്പം കളിയ്ക്കുന്ന ഈസ്റ്റ് പൊലീസിലെ ട്രാഫിക് എസ് ഐ  യെയും നോക്കി, കട്ടന്‍ കാപ്പി കുടിച്ചിരിയ്ക്കുമ്പോള്‍, അടുത്ത മുറിയില്‍ നിന്നു തൃശൂര്‍ ഈണത്തില്‍ ''മോളേ ഒരു മണിക്കൂറിനകം വരാം, തിരുനക്കര അമ്പലത്തില്‍ പോകുവാ!'' എന്നു ചേച്ചി(ചേട്ടന്റെ ഭാര്യ)യുടെ അറിയിപ്പ്. കളികഴിഞ്ഞു വന്ന് അടുത്ത ഒരുമണിക്കൂറില്‍ കാക്കിയില്‍ മുങ്ങി ചേട്ടന്‍ വന്നു. 'ഉമ എവിടെ?' ഞാന്‍ കൈ മലര്‍ത്തി. കാക്കിയിട്ടാല്‍ പിന്നെ അമ്മയെ പോലും അറിയില്ലാത്ത ചേട്ടന്‍,  ഓടിച്ചെന്നു വണ്ടിയില്‍ കയറി നൂറില്‍ പായിച്ചപ്പോള്‍ ആ കാതിലൊരു ചെമ്പരത്തിപ്പൂവിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ! മണിക്കൂറുകള്‍ക്കു ശേഷം തമ്പുരാട്ടി  ജീപ്പില്‍ നിന്നിറങ്ങുമ്പോള്‍ ചേട്ടന്‍ എന്നെ നോക്കി കണ്ണുരുട്ടി. 'എന്താടീ!!'. ഞാന്‍ ചിരിയടക്കി വ്യാകുലം മുഖത്തു വിതച്ചു. &lt;br /&gt;  &lt;br /&gt;  പിന്നൊരു നാള്‍ ഒരു ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കാന്‍ വേണ്ടി ചേച്ചി ചേട്ടനോടു കെഞ്ചുമ്പോള്‍ ചേട്ടന്‍ ഗാന്ധിയുടെ അനിയനായി! 'ഉമേ, ഞാന്‍ ഡ്യൂട്ടി സമയത്ത്? അതും യൂണിഫോമില്‍?, ഹേയ്! ഇല്ലില്ല!!'' പിന്നെ എന്റെ നേരേ നോക്കി ''മോളേ, ഉച്ച തിരിഞ്ഞു ഇവള്‍ടെ കൂടെ നീയൊന്നു പോവില്ലേ?'' എന്നൊരു ചോദ്യം. ഹൊ! എന്റെ കരളിലാനന്ദമായി. വന്നിട്ടു മൂന്നുമാസം പോലുമാകാത്ത ഞാന്‍ ഒരു വര്‍ഷമായി കോട്ടയത്തു താമസിയ്ക്കുന്ന ചേച്ചിയ്ക്ക് വഴികാട്ടി! ഞാന്‍ നിഷ്കളങ്കമായി തലയാട്ടി! &lt;br /&gt;  &lt;br /&gt;  ഉച്ചതിരിഞ്ഞ് വൈ എം സി എ ബില്‍ഡിംഗിലുള്ള ധനലക്ഷ്മി (ബാങ്കിന്റെ പേര്‍ ഓര്‍മയില്ല. ധനലഷ്മി എന്നു വിളിയ്ക്കുന്നു)ബാങ്കിലെത്തുമ്പോള്‍ അവിടാകെ തിരക്ക്. ഡി ഡി ആപ്ലിക്കേഷന്‍ കൊടുത്ത് ഒന്നാം നിലയിലുള്ള ബാങ്കിന്റെ വരാന്തയിലെ വരിപ്പില്‍ ചാരിനിന്നു ഞാനും ചേച്ചിയും വീട്ടില്‍ വച്ചും വഴിയില്‍ വച്ചും പറഞ്ഞിട്ടു തീരാത്ത ഒരിയ്ക്കലും വറ്റാത്ത വര്‍ത്തമാനം തുടങ്ങി. സ്വല്‍പം കഴിഞ്ഞ്  ബാങ്കിന്റെ അകത്തുനിന്നു കാഷ്യറടക്കം ജനം ഇരച്ചോടുന്നതു കണ്ടപ്പോള്‍ ഞാനും ചേച്ചിയും ഒപ്പമോടി. ഒന്നാം നിലയുടെ ഇങ്ങേയറ്റം ഗ്രൗണ്ട് ഫ്ളോറിലേയ്ക്കുള്ള നടകള്‍ക്കടുത്തു വച്ച് ഞങ്ങള്‍ ഓട്ടം നിര്‍ത്തി പരസ്പരം നോക്കി. എന്നിട്ടു പാടിപ്പഠിച്ചതു പോലെ ഒരേ ഈണത്തില്‍ അടുത്തു നില്‍ക്കുന്ന ഡി ഡി ആപ്ളിക്കേഷനെടുത്ത അമ്മായിയോടൊരു ചോദ്യം..'ഹെന്താ നിങ്ങളോടിയെ?' 'ബാങ്കില്‍ ബോം ബ്' എന്നു കേട്ടതും ഞാന്‍ തകര്‍ന്നു വിളിച്ചു. 'വല്യച്ചാ!'' &lt;br /&gt;  &lt;br /&gt;  അഞ്ചു മിനുട്ടിനകം താഴെ ഒരുമൂടിക്കെട്ടിയ  പോലീസ് ട്രക്ക് വന്നു നിന്നു. ഞാനും ചേച്ചിയും എത്തിക്കുത്തി നോക്കി. എസ് ഐ വരുന്നു എന്നു കേട്ടതും ചേച്ചിയുടെ വിളറിയ കവിളില്‍ ചോപ്പ് ഇരച്ചുകയറി. ഉണ്ട കണ്ണുകള്‍ മിന്നി!   പൊലീസ് നായ വരുന്നു എന്നു കേട്ടപ്പോള്‍ എനിയ്ക്കു കൗതുകമായി! ഇന്നോളം അത്തരമൊരു നായയെ കണ്ടിട്ടില്ല!! 'ബോം ബ് പൊട്ടിയാലെന്താ?  ചേട്ടനുണ്ടല്ലോ! നായ ഉണ്ടല്ലോ! ആശ്വാസമായി'.  മൂന്നു നാലു പോലീസുകാരിറങ്ങി. പിന്നാരും ഇറങ്ങിയില്ല. ഇറങ്ങിയവര്‍ ഇറക്കി! വലിച്ചിറക്കി! നാലു കാലും, അഞ്ചാറു ചെമ്പന്‍ പൂടയും, മയങ്ങിയ രണ്ടു കണ്ണുകളുമുള്ള ആടിയാടി നില്‍ക്കുന്ന നായകനെ! എന്റെ ഉള്ളിടിഞ്ഞു. 'ഹിതാണോ പോലീസ് നായ?' (ട്രക്കില്‍ നിന്നിറങ്ങി നായ കുതിച്ചു പായുമ്പോള്‍ ഒപ്പമോടുന്ന പൊലീസുകാരെയാണു ഞാന്‍ സിനിമകളില്‍ കണ്ടിട്ടുള്ളത്). രണ്ടു പോലീസുകാര്‍ കൂടി ലവനെ വലിച്ചു നിര്‍ബന്ധിച്ചപ്പോള്‍ നായ ആടിയാടി പിന്തുടര്‍ന്നു. അവസാനം ചേട്ടന്‍ വണ്ടിയില്‍ നിന്നിറങ്ങി. ഒന്നാം നിലയിലേയ്ക്കുള്ള ഒന്നാം പടിയില്‍ ഓച് ഛാനിച്ചു നില്‍ക്കുന്ന ടൈഗറേ നോക്കി ഇതികര്‍ത്തവ്യതാമൂഢനായി നിന്നു. ടൈഗര്‍ 'ഒന്നേ രണ്ടേ മൂന്നേ, രണ്ടേ ഒന്നേ, രണ്ടേ മൂന്നേ നാലേ' എന്നു പടികള്‍ കയറുമ്പോള്‍ പൊതുജനം വായപൊത്തി ചിരിച്ചു! നായയ്ക്കു പിന്നാലേ പടികയറിവന്ന ചേട്ടന്‍ 'ഒന്നും ഭയക്കാനില്ല' എന്നു പറഞ്ഞു ചുറ്റിനും നോക്കുമ്പോള്‍ പരിചയമുള്ള രണ്ടുമുഖങ്ങള്‍! കല്ലുപെന്‍സില്‍ കട്ടു പിടിയ്ക്കപ്പെട്ട കൂട്ടിയേപ്പോലെ മുഖം വാട്ടി ഒന്നോട്ടക്കണ്ണിട്ടു നോക്കിയിട്ടു മുന്‍പോട്ടു നടന്നു! യൂണിഫോമിലല്ലിയോ? അതും ഡ്യൂട്ടിയില്‍, ടൈഗറിന്റെ കൂടെ!! &lt;br /&gt;  &lt;br /&gt;  ചേട്ടന്‍ ബാങ്കിനകത്തു കയറി ചില തിരച്ചിലുകള്‍ നടത്തുന്നു. ടൈഗര്‍ പലമൂലകളിലേയ്ക്കും വലിച്ചിഴയ്ക്കപ്പെട്ടു.ബാങ്കിനകത്തു നിന്ന് പോലീസുകാരിലൊരാള്‍ പുറത്തുവന്നു 'വ്യാജഭീഷണിയായിരുന്നു' എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ബാങ്കിനകത്തേയ്ക്ക് എത്തിനോക്കി. ടൈഗര്‍ ബാങ്കിന്റെ നടുക്കായി എന്തോ മണത്തു കറങ്ങുന്നു. പോലീസ് അവനെ ശ്രദ്ധയോടെ നോക്കുന്നു. പെട്ടെന്നാണതു സം ഭവിച്ചത്! മിച്ചമുണ്ടായിരുന്ന ജീവന്‍ ഖരദ്രാവക വ്യത്യാസമില്ലാതെ ഒഴുക്കിയിറക്കി ടൈഗര്‍ അതിലേയ്ക്കൊരു കിടപ്പ്! പൊതുജനം അമര്‍ത്തി ചിരിച്ചു. പൊലീസ് തുറന്നു ചിരിച്ചു. കഷായിച്ച ചിരി! പിന്നെ കണ്ടത് കീറിനിവര്‍ത്തിയ ചണച്ചാക്കില്‍ ടൈഗറെ പല്ലക്കു കയറ്റി താഴെ പാര്‍ക്കു ചെയ്ത ട്രക്കിലേയ്ക്കു കൊണ്ടുപോകുന്നതാണു. വിലാപയാത്രയുടെ അവസാനം ചേട്ടനും. ഞങ്ങളെ കടന്നു പോകുമ്പോള്‍ ആള്‍ ഓട്ടക്കണ്ണിട്ടു പോലും നോക്കാന്‍ ധൈര്യപ്പെട്ടില്ല. &lt;br /&gt;  &lt;br /&gt;  അന്നു രാത്രി ഞാനും ചേച്ചിയും അത്യുത്സാഹത്തില്‍ കാക്കി വരുന്നതും കാത്തിരുന്നു. പതിവില്ലാത്ത തിരക്കുകളും മറ്റും കഴിഞ്ഞ് രാത്രി ഒന്‍പതരയോടെ വീട്ടിലെത്തിയപ്പോള്‍  വല്ലാത്ത തല വേദന! ഉടനെ ഉറങ്ങണമത്രേ!! കഴിയ്ക്കാതെ ഉറങ്ങാന്‍ സമ്മതിയ്ക്കില്ലെന്നു ചേച്ചി! ചപ്പാത്തി കഴിപ്പിയ്ക്കുന്നതിനിടയില്‍ ചേച്ചി ടൈഗറിനെ പ്രകീര്‍ത്തിച്ചു കൊണ്ടിരുന്നു. ഗതികെട്ടു ചേട്ടന്‍ പിരാകി '' നിനക്കൊക്കെ എന്തറിയാം! (കാക്കിയുടെ ഗദ്ഗദം!) ബാക്കി എല്ലാ നായകളും ട്രെയ്നിങ്ങ് ക്യാമ്പിലാ! വയറിളക്കം പിടിച്ച ഇതു സ്റ്റേഷനില്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ബാങ്കില്‍ നിന്നു ഫോണ്‍ വന്നപ്പോള്‍ എന്തു ചെയ്തേനേ!!'' &lt;br /&gt;  &lt;br /&gt;  (ചേച്ചിയുടെ പേരു വൃഥാ പ്രയോഗിക്കുന്നതു പാപമല്ലേ? ഞാന്‍ ആ പേരു സൗകര്യപൂര്‍വ്വം അങ്ങു മാറ്റി. ക്ഷമിയ്ക്കണം!)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3098647808525830308-1369068242089674234?l=cheruchinthakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheruchinthakal.blogspot.com/feeds/1369068242089674234/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3098647808525830308&amp;postID=1369068242089674234' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/1369068242089674234'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/1369068242089674234'/><link rel='alternate' type='text/html' href='http://cheruchinthakal.blogspot.com/2007/11/blog-post.html' title='വെസ്റ്റ് പോലീസിന്റെ നായ!'/><author><name>ധ്വനി | Dhwani</name><uri>http://www.blogger.com/profile/11625326726908505695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-3098647808525830308.post-8106958629362710803</id><published>2007-10-30T15:47:00.001+05:30</published><updated>2008-04-27T12:07:37.564+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='എന്നെക്കൊണ്ടു തോറ്റു'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>ആദ്യ ഇഷ്ടം, ഒളിച്ചോട്ടം!</title><content type='html'>യൂത്ത് ഫെസ്റ്റിവലിലെ മലയാളം പ്രസംഗവേദിയില്‍ കാണാതെ പഠിച്ചതു പുറത്തെടുത്തയറി അയറി,  ''ഈയവസരത്തില്‍, ഇദം പ്രഥമമായി..'' എന്ന സുപ്രധാനഘട്ടത്തില്‍ എത്തിയപ്പോല്‍ അഞ്ചാം ക്ലാസ്സുകരിയുടെ സിസ്റ്റം മെമ്മറി ഫെയില്‍ ആയി. ഒരരമുക്കാല്‍ കരച്ചിലില്‍ ''ഇദം പ്രഥമമായി... ഇദം പ്രഥമമായി...'' എന്നു പുലമ്പിക്കൊണ്ടു ഞാന്‍ മൈക്ക് സ്റ്റാന്റില്‍ പിടിച്ചു, പിന്നെ അതിലേയ്ക്കു ഞാലാന്‍ തുടങ്ങിയപ്പോള്‍ ആരൊക്കെയോ വന്നെന്നെ തൂക്കിയെടുത്തു കൊണ്ടുപോയി. അവര്‍ തന്ന വെള്ളം കുടിച്ചിറക്കുമ്പോള്‍ അത്ഭുതം...വേണ്ടാത്ത സമയത്ത് എന്റെ ചിപ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നഷ്ടപ്പെട്ട സമ്മാനത്തിന്റെ ഓര്‍മ്മ കൂടി പാതി നിറഞ്ഞ കണ്ണുകള്‍, വെള്ള ഷര്‍ട്ടിട്ടിട്ട വട്ടക്കണ്ണട ഘോരപ്രസംഗം നടത്തുന്ന സ്റ്റേജില്‍ ഉഴറി നടന്നു. അവന്റെ രൂപം അപ്പാടെ ചിപ്പില്‍ പതിപ്പിച്ചു ഞാന്‍! 'നിനക്കുള്ളതു പിന്നാട്ടെ' എന്നു മനസ്സിലും കുറിച്ചു! &lt;br /&gt;  &lt;br /&gt;  വട്ടക്കണ്ണട സ്നോയിയുടെ സ്ഥിരം ഷൈനിങ്ങില്‍ സംസ്കൃതം റാണി ടീച്ചര്‍ ഓരോ പ്രാവശ്യവും സന്ധിസമാസങ്ങള്‍ തകര്‍ന്നു വീഴുമ്പോഴും ഞാന്‍ 'ക്വ ത്വം ബാലേ? കാഞ്ചനമാലാ!' എന്ന പൊട്ടക്കവിത മനസ്സില്‍ ഉറക്കെച്ചൊല്ലി ഞാന്‍ എന്റെ ബി.പി. കണ്ട്രോള്‍ ചെയ്തു പോന്നു. ഒരു മുട്ടന്‍ മഴയത്തു ദേശീയഗാനത്തിന്റെ അവസാന വരി കേട്ടാല്‍ തട്ടിപ്പോകും എന്ന രീതിയില്‍ ലവന്‍ ക്ളാസ്സില്‍ നിന്നിറങ്ങി ഓടിയപ്പോള്‍, ഒപ്പമോടിയിറങ്ങി അവനെ കുടചൂടിച്ചു പോയി ഞാന്‍! എന്തോ കെമിക്കല്‍ റീയാക്ഷന്‍!! കെമിസ്ട്രി ദൈവങ്ങള്‍ക്കു പുല്ലുവില പോലും കൊടുക്കാതെ ലവന്‍ എന്നെ നോക്കിയൊന്നു മോന്തായം കോട്ടി, പിന്നെ കുട തട്ടിമാറ്റി,  ഒരു പുഷ്പുള്‍ ട്രെയിന്‍ പോലെ ഓടി മറഞ്ഞു! &lt;br /&gt;  &lt;br /&gt;  കത്തുന്ന വെയിലുള്ള ഒരുച്ചസമയം ഊണുകഴിഞ്ഞ് പെണ്‍കുട്ടികളുടെ പൈപ്പിന്‍ ചുവട്ടില്‍ അറിയാവുന്ന കളരിമുറകള്‍ ഒന്നൊന്നായിറക്കി, ഇത്തിരി വെള്ളത്തിനായി ഗുസ്തി നടത്തുമ്പോള്‍, ഓര്‍ക്കാപ്പുറത്തൊരു സുനാമി! കണ്ണു ചിമ്മുന്ന വേഗത്തില്‍ രണ്ടുമൂന്നു പെണ്‍കുട്ടികള്‍ ഷോക്കടിച്ചു തെറിയ്ക്കുന്നതു പോലെ എറിഞ്ഞു വീഴുന്നു. ഇത്തിരി മാറി നിന്നു നോക്കുമ്പോള്‍ വെള്ളഷര്‍ട്ടിട്ട വട്ടക്കണ്ണട പെണ്‍കുട്ടികള്‍ക്കായുള്ള പൈപ്പ് മൊത്തത്തില്‍ എഴുതിയെടുത്തു കൈകാര്യം ചെയ്യുന്നു. 'ക്വ ത്വം ബാലേ? കാഞ്ചനമാലാ!' എന്നു തികട്ടിവന്നപ്പോഴേയ്ക്കും, അവനതാ ചോറു പാത്രം നിറഞ്ഞ വെള്ളം എന്റെ നേരേ നീട്ടി മുന്നില്‍ നില്‍ക്കുന്നു. ഒന്നു സംശയിച്ചു നോക്കിയ ശേഷം ഞാനതു വാങ്ങി കയ്യും പാത്രവും കഴുകി. പാത്രം തിരിച്ചു കൊടുക്കുമ്പോള്‍ അവന്റെ മുഖത്തു നോക്കാന്‍ മടിച്ചു. &lt;br /&gt;  &lt;br /&gt;  പിന്നൊരു നാള്‍ ഒരു സംസ്കൃതം ക്ളാസ്സില്‍ ഷൈനിങ്ങ് ബോക്സടച്ചു സീല്‍ വച്ചവനിരിക്കുമ്പോള്‍ ഞാനൊന്നു വിശദീകരിച്ചു നോക്കി. വ്യാകുലമാണു മേമ്പൊടി! ഇന്റര്‍വെല്‍ സമയത്തു പയ്യെ അടുത്തു ചെന്നു. അവന്‍ കഥനങ്ങളുടെ കെട്ടഴിച്ചു. വീട്ടില്‍ വടിയും അടിയുമാണത്രേ! കരളുണ്ടെന്നും അതലിയുന്ന സാധനമാണെന്നും  എനിയ്ക്കൊരേകദേശ ധാരണ വന്നു. സന്ധ്യപ്രാര്‍ത്ഥനയില്‍ നന്മനിറഞ്ഞ മറിയം ചൊല്ലുന്ന വേഗത്തില്‍ 'എന്റെ വീട്ടിലീവക പ്രശ്നങ്ങളൊന്നുമില്ല, വൈകിട്ടെന്റെ കൂടെ പോരെ!' എന്നു ഞാന്‍ കുശുകുശുത്തു. വൈകിട്ട് ആറുമണി സമയത്ത് തറവാട്ടുമുറ്റത്തു ഞങ്ങള്‍ കൈ കോര്‍ത്തുപിടിച്ച് തല കുനിച്ചു നിന്നു.  'ഓന്റെ വീട്ടില്‍ ബുദ്ധിമുട്ട്, ഞാനിങ്ങു കൊണ്ടു പോന്ന്' എന്ന രീതിയില്‍ കൂസലില്ലാതെ ഞാന്‍ നിന്നു.കോളേജു കുമാരന്മാര്‍ കൊച്ചച്ചന്മാര്‍ ആര്‍ത്തുചിരിച്ചു. പിന്നെ സീരിയസായി. അവരില്‍ രണ്ടാള്‍ സ്നോയിയുടെ വീടു ലക്ഷ്യമാക്കി ദൂതും പേറി പാഞ്ഞു. &lt;br /&gt;  &lt;br /&gt;  അന്നു രാത്രി അത്താഴം കഴിഞ്ഞ് ഇന്നു വരെ ആകാശം കാണാത്ത മയില്‍പീലി തുടങ്ങി  ഈറ്റത്തഴ കൊണ്ടുണ്ടാക്കിയാ എന്റെ കച്ചറപെട്ടിയിലുണ്ടായിരുന്ന സകല സാമഗ്രികളും പ്രദര്‍ശിപ്പിച്ചു. വെള്ളാരം കല്ലു തുടങ്ങി കക്കാത്തൊണ്ടു വരെയുള്ള ശേഖരങ്ങളില്‍ ചിലതവനു നീട്ടി. പിറ്റേന്നു വീടിനു പിറകിലെ കിണറ്റു കരയില്‍ നിന്നു പല്ലു തേയ്ക്കുന്നതിനിടയ്ക്ക് മമ്മ അവനായി തയ്യാറക്കിയ പ്രഭാഷണം തുടങ്ങി. വൈകിട്ടു സ്ക്കൂള്‍ കഴിഞ്ഞു വീട്ടിലേയ്ക്കു പോകണമെന്നായിരുന്നു സാരം. അവന്റെ മുഖം കനത്തു വന്നതിന്റെ കൂടെ എന്റെയും മുഖം ഇരുണ്ടുകയറി. ചൂടു ചോറും കടുമാങ്ങയും വഴുതനങ്ങാ തോരനും ചോറ്റുപാത്രത്തില്‍ നിറയുമ്പോള്‍ അവന്‍ മിണ്ടാട്ടമില്ലാതെ നിന്നു. പിറ്റേ വര്‍ഷം റ്റി.സി. മേടിച്ചു പോവുമ്പോള്‍ സ്ക്കൂളിനൊപ്പം സ്നോയിയും കണ്ണില്‍ നിന്നും പിന്നെ മനസ്സില്‍ നിന്നും മാഞ്ഞു. &lt;br /&gt;  &lt;br /&gt;  ഓര്‍മ്മകള്‍ പിന്നെ കിളിര്‍ക്കുന്നതു കലാലയത്തിലെ ആദ്യദിനത്തില്‍ അവിചാരിതമായി അവനെ കണ്ടപ്പോള്‍. പിന്നെ സൗഹൃദം പങ്കുവച്ച കുറെ നല്ല നാളുകള്‍. നാലാള്‍ കൂടുന്നതിന്റെ നടുവില്‍ നിന്നവന്‍ ജയന്‍ സ്റ്റൈലില്‍ 'ഹേയ്, ടൂ യൂ റിമമ്പര്‍? വണ്‍സ് വീ ഹാവ് സ്പെന്റ് എ നൈറ്റ് റ്റുഗെദര്‍!' എന്നു കീച്ചുമ്പോള്‍ ഞാന്‍ ജയഭാരതി സ്റ്റൈലില്‍ കണ്ണുകളൊന്നു കൂമ്പിച്ച്, പിന്നെ താളത്തില്‍ തെരുതെരെയടച്ച് ചമ്മലൊതുക്കുമായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3098647808525830308-8106958629362710803?l=cheruchinthakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheruchinthakal.blogspot.com/feeds/8106958629362710803/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3098647808525830308&amp;postID=8106958629362710803' title='52 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/8106958629362710803'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/8106958629362710803'/><link rel='alternate' type='text/html' href='http://cheruchinthakal.blogspot.com/2007/10/blog-post_30.html' title='ആദ്യ ഇഷ്ടം, ഒളിച്ചോട്ടം!'/><author><name>ധ്വനി | Dhwani</name><uri>http://www.blogger.com/profile/11625326726908505695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>52</thr:total></entry><entry><id>tag:blogger.com,1999:blog-3098647808525830308.post-2830675326736628550</id><published>2007-10-17T00:19:00.001+05:30</published><updated>2008-04-27T12:08:20.077+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='എന്നെക്കൊണ്ടു തോറ്റു'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>വിഷമരാഗം: രണ്ടര, പൂജ്യം; രണ്ടര, പൂജ്യം!</title><content type='html'>ഏഴു പത്തിന്റെ ബസിനുള്ളില്‍ കയറി ഞാന്‍ നാലുചുറ്റും പകച്ചു നോക്കി. എല്ലാ സീറ്റുകളും, സീറ്റുകളുടെ മുക്കും മൂലയും, എന്തിനധികം സീറ്റുകള്‍ക്കിടയിലുള്ള ഇത്തിരിസ്ഥലം:ത്രിശങ്കു വരെ ഓക്കുപൈഡ്. ആദ്യമായി റിങ്ങില്‍ കയറിയ സര്‍ക്കസ് കോമാളിയെപ്പോലെ ഞാന്‍ കമ്പിയില്‍ തൂങ്ങിയാടി, കറങ്ങി, മറിഞ്ഞു. ആദ്യ മിനുട്ടിലെ പ്രകടനത്തില്‍ത്തന്നെ കാണികളെ ഞാന്‍ കയ്യിലെടുത്തുവെന്നതിന്റെ തെളിവായി 50 കഴിഞ്ഞ ഒരു സ്ത്രീ 'മോളേ ഇങ്ങോട്ടിരുന്നോ' എന്നു പറഞ്ഞ്, അവരുടെ സീറ്റില്‍ നിന്നു വെപ്രാളപ്പെട്ടു ചാടിയെണീറ്റു. ജാള്യം മറച്ചു ഞാനിരുന്നു, പരിഷ്കാരത്തിന്റെ ഒന്നാം തിരുമുറിവ്  കാലില്‍ വരിഞ്ഞു കെട്ടിവച്ചിരുന്ന രണ്ടര ഇഞ്ചു ഹീല്‍സ് ഞാന്‍ അഴിച്ചുമാറ്റി. അതു വച്ചിടത്തേയ്ക്കു സീറ്റൊഴിഞ്ഞു തന്ന സ്ത്രീ ഭയഭക്തിബഹുമാനങ്ങളോടെ നോക്കി.തിടുക്കത്തില്‍ ബാഗ് തുറന്ന് ടിക്കറ്റിനുള്ള പൈസ കയ്യിലെടുത്തു ഞാന്‍ എണീറ്റു. നന്ദി എന്നു ചുണ്ടനക്കി ഇരുന്നുകൊള്ളൂ എന്നു ഞാന്‍ കണ്ണാട്ടം നടത്തി.&lt;br /&gt;  &lt;br /&gt;  തിരക്കുള്ള ബസ്സിന്റെ വാതില്‍ വിജയകരമായി കണ്ടുപിടിച്ച്, നൂഴ്ന്നിറങ്ങി പുണ്യഭൂമിയില്‍ ഹീല്‍സ് കുത്തിയപ്പോള്‍ ഒരുതരം മന്ദിപ്പനുഭവപ്പെട്ടു. ഫസ്റ്റ് ഇയേഴ്സിന്റെ ക്ളാസ് എവിടെയാണൊ?, ഈ ബസില്‍ നിന്നിറങ്ങിയ കുന്നായ്മകളില്‍ ആരെങ്കിലും ഫസ്റ്റ് ഇയേഴ്സാണോ പോലും, എല്ലാം പോട്ടെ; ആരെങ്കിലും റാഗ് ചെയ്യുമോ ആവോ? എന്നിങ്ങനെ  ഒറ്റവാക്കിലുത്തരമെഴുതാനുള്ള തരം അരമാര്‍ക്കിന്റെ ഒരു മുപ്പതു ചോദ്യങ്ങളും പേറി ഞാന്‍ പതുക്കെ ഓഫിസ് കെട്ടിടം ലക്ഷ്യമാക്കി നടന്നു. സ്റ്റെപ് കയറി ചെന്നപ്പോള്‍, ഓഫിസിന്റെ തുറന്നു വച്ചിട്ടുള്ള ഒരേ ഒരു കൗണ്ടറിനു മുന്നില്‍ നിന്നു പല്ലില്ലാത്തവര്‍ അടക്ക പയറ്റും പോലെ എന്തോ വായിലിട്ട് അങ്ങോട്ടുമിങ്ങോട്ടും തെറ്റിച്ചു കൊണ്ടോരുവന്‍ നില്‍ക്കുന്നു. അടിമുടി നോട്ടത്തിന്റെ നാലില്‍ മൂന്നു ഭാഗം കാലില്‍ കെട്ടിവച്ചിരിക്കുന്ന ഹൈ ഹീല്‍സില്‍ സമര്‍പ്പിച്ച് ലവനൊരു ചോദ്യം; 'ഫസ്റ്റിയറാണോ?' എന്റെ പാതി ജീവന്‍ പോയി. അതെയെന്നു തലയാട്ടി അവന്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്കു നടക്കുമ്പോള്‍ 'ലുക്കിലൊരു കുന്തവുമില്ല പേടിയ്ക്കാന്‍' എന്നു ഞാന്‍ മനസ്സിലെഴുതി.&lt;br /&gt;  &lt;br /&gt;  ക്ളാസ്സില്‍ ചെന്നു കയറിയപ്പോള്‍ പത്തെഴുപതു പേര്‍ മത്സരിച്ചു വായിട്ടലയ്ക്കുന്നു. യു.പി സ്കൂളില്‍ സഹപാഠിയായിരുന്ന സ്നോയിയെ പരിചയപ്പെട്ടു. അന്നത്തേ കുടക്കമ്പി ലുക്കും വിടര്‍ന്ന ചിരിയും ചില്ലറ ഡിപ്രീസിയേഷന്‍ പോലുമില്ലാതെ ഞെളിഞ്ഞു നില്‍ക്കുന്നു. സംസാരത്തിനിടയില്‍ പെട്ടെന്നവന്റെ ചിരി മാഞ്ഞു. അവന്‍ കണ്ണുകള്‍ തള്ളിവച്ചു നോക്കിയിടത്തേയ്ക്ക് ഞാനും നോക്കി. വെള്ള ജുബ്ബായിട്ട ഒരു ഊശാന്താടി എല്ലാവരോടും ഓഡിറ്റോറിയത്തിലേക്കു വരാന്‍ പറയുന്നു. കണ്ണുതിരിച്ചപ്പോള്‍ സ്നോയി ഇരുന്നനിടം ശൂന്യം. ചെള്ളു തെറിയ്ക്കുന്നതു പോലെ നടക്കുന്ന അവനിപ്പോള്‍ ഓഡിറ്റോറിയത്തിലെത്തിയിട്ടുണ്ടാവും.&lt;br /&gt;  &lt;br /&gt;  ഓഡിറ്റോറിയത്തിന്റെ അടുത്തെത്തിയപ്പോള്‍ ആ മഹാസൗധത്തിന്റെ എല്ലാ വാതിലുകളും അടവ്. മുന്‍പില്‍ നടക്കുന്നവര്‍ക്കു പിന്നാലേ ഒരു ലക്ഷ്യവുമില്ലാതെ ഞാനും നടന്നു. അവസാനം പാതി തുറന്ന ഏതോ വാതില്‍ക്കല്‍ നിന്ന് ഒരാള്‍ എന്തൊക്കെയോ നിര്‍ദ്ദേശിയ്ക്കുന്നു. തിരക്കൊഴിഞ്ഞ ശേഷം ഞാനും അടുത്തെത്തി. ചെരിപ്പൂരി അകത്തുകടക്കെന്ന് ഒന്നാം പ്രമാണം വന്നു! ഞാന്‍ മനസ്സില്ലാമനസ്സോടെ ഇടതുകാലില്‍ നിന്നു ഹീല്‍സ് വലിച്ചൂരി. അടുത്തതഴിക്കേണ്ടതില്ല എന്ന രണ്ടാം പ്രമാണം കേട്ടു ഞാന്‍ നടുങ്ങി! അഞ്ചരയടിപ്പൊക്കവും ഒരു തൊണ്ണൂറു  കിലോയില്‍ കുറയാതെ തൂക്കവുമുള്ള പ്രവാചകനെ ഞാന്‍ തുറിച്ചു നോക്കി. തലചരിച്ച്, കണ്ണൊന്നു ചെറുതായടച്ച് 'ഒന്നു പോയാട്ടെ' എന്നവനാംഗ്യം കാണിച്ചപ്പോള്‍ ഞാന്‍ ; രണ്ടര, പൂജ്യം; രണ്ടര, പൂജ്യം എന്ന വിഷമരാഗത്തില്‍, സ്ളോ പിച്ചില്‍, ഒറ്റ ഹില്‍സില്‍ നടന്നുതുടങ്ങി.&lt;br /&gt;  &lt;br /&gt;  അകത്തൊരൊറ്റ ലൈറ്റ് പോലും ഇട്ടിട്ടില്ല. അകലെ സ്റ്റേജിന്റെ അരികിലായി ഇരുട്ടത്തൊരുപാടു പേര്‍ കുറച്ചു നിഴലുകള്‍ പോലെ. അവരെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഒരു താലത്തില്‍ മെഴുകുതിരി വെട്ടത്തില്‍ ഞാന്‍ ഒരു സാധുമുഖം കണ്ടു. ഈ ക്രൂരന്മാര്‍ക്കിടയില്‍ നല്ലവരും ഉണ്ടോ? അതിശയിച്ചു നില്‍ക്കുമ്പോല്‍ താലം അടുത്തേയ്ക്കു വന്നു. സാധുവിനെ കൂടാതെ താലം താങ്ങി മറ്റൊരു കുന്നായ്മ! താലം നിറയെ പല നിറത്തില്‍ പൊടിക്കൂട്ടുകള്‍. കുന്നായ്മ, ഒരഞ്ചുവയസ്സുകാരന്‍ ചിത്രകാരനേപ്പോലെ, ഇടതു കവിളില്‍ ചുവപ്പ്, വലതു പച്ച, മൂക്കിനറ്റം മഞ്ഞ , നെറ്റിയില്‍ പിങ്ക് എന്നിങ്ങനെ എന്റെ മുഖത്തു ഛായം ഘോഷിച്ചപ്പോള്‍ എനിയ്ക്കു ബി.പി. കുറഞ്ഞില്ലാതായെന്നു തോന്നി. കലാവിരുതു കഴിഞ്ഞവന്‍ മച്ചിങ്ങയില്‍ ഈര്‍ക്കിലി വളച്ചുറപ്പിച്ചുണ്ടാക്കിയ അരക്കിലോക്കടുക്കന്‍ എന്റെ വലതു ചെവിയില്‍ ചാര്‍ത്തുമ്പോള്‍, സാധുമുഖം സ്വതവേയുള്ള പ്രസന്നതയില്‍ സ്വല്‍പ്പം അലിവുകൂടി കലര്‍ത്തി ' മോളേ ഇതൊന്നും മായ്ച്ചു കളയല്ലേ' എന്നൊരു പ്രഭാഷണം തുടങ്ങി. '...എങ്ങാനും മായ്ച്ചുകളഞ്ഞാല്‍!..' എന്ന വരികളിലെത്തിയപ്പോള്‍ അയാളുടെ മുഖം മെഴുകുതിരി വെട്ടത്തില്‍ കത്തിക്കയറി. എന്റെ രണ്ടര, പൂജ്യത്തിന്റെ വേഗത കൂടി. സ്റ്റേജിനരികിലെത്തുന്നതിനു മുന്‍പായി, അറ്റത്തു മൂന്നു നാലു ബലൂണുകള്‍ ഫിറ്റ് ചെയ്ത ഒരു കടലാസ്സു തൊപ്പിയും തലയില്‍ സ്ഥാനമുറപ്പിച്ചിരുന്നു. രണ്ടര പൂജ്യം പ്രകടനത്തിലെ ഏറ്റവും വലിയ ചലഞ്ച് ഈ തൊപ്പി തലയില്‍ ബാലന്‍സ് ചെയ്യുക എന്നതായിരുന്നു.&lt;br /&gt;  &lt;br /&gt;  സ്റ്റേജിനരികിലെത്തിയപ്പോള്‍ ഒറ്റച്ചെരിപ്പില്‍, മുഖത്തു ചായം പൂശി കുണുക്കിട്ട, പത്തെഴുപതു കടലാസു തൊപ്പികള്‍ ഇരുട്ടത്തു നിശബ്ദം നില്‍ക്കുന്നു. അടുത്ത പത്തുമിനുട്ടില്‍ സംഖ്യ കൂടി. ഓര്‍ക്കപ്പുറത്ത് എല്ലാ ലൈറ്റുകളും ഒരുമിച്ചു തെളിഞ്ഞപ്പോള്‍ ഞാനടക്കം തൊപ്പികള്‍ വിരണ്ടു. പിന്നടുത്തു നില്‍ക്കുന്നവന്റെ മുഖത്തു ജാള്യതയോടെ നോക്കി. സ്റ്റേജിന്റെ ഇടതു വശത്തു തൊപ്പികള്‍. വലതു വശത്ത്, ആണും പെണ്ണും അടക്കം പത്തന്‍പതു കുന്നായ്മകള്‍. ലവരുടെ മുഖത്തെ ഭാവങ്ങള്‍ വരാന്‍ പോകുന്ന കത്രീന വിളിച്ചറിയിച്ചു. ലൈറ്റു തെളിഞ്ഞതു മുതല്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. 'വേദനിപ്പിച്ചു റാഗ് ചെയ്തില്ലല്ലോ എന്തായാലും!' എന്റെ മുഖഭാവത്തിലെ പന്തികേടു കണ്ട്, അടുത്തു നിന്ന പെണ്‍ തൊപ്പി 'ചിരിക്കാതെ' എന്നുരം കൊണ്ടു തട്ടി. രണ്ടുമൂന്നച്ചായന്മാര്‍ കൂടി തൊപ്പികളിലൊന്നിനെ സ്റ്റേജില്‍ വിളിച്ച് ഇന്റര്‍വ്യൂ തുടങ്ങിയപ്പൊള്‍ എന്റെ മുഖത്തിന്റെ വാള്‍ട്ട് താനേ മങ്ങിക്കത്തി. തൊപ്പിയോട് അര ബക്കറ്റു വെള്ളത്തിലിട്ടിരിയ്ക്കുന്ന ആപ്പിള്‍ കടിച്ചെടുക്കാന്‍ പറഞ്ഞ് തല പിടിച്ചു വെള്ളത്തില്‍ താഴ്ത്തി സഹായിച്ചപ്പോള്‍ രണ്ടര നഷ്ടപ്പെട്ട എന്റെ ഇടതുകാല്‍ നാണമില്ലാതെ വിറച്ചു തുടങ്ങി.&lt;br /&gt;  &lt;br /&gt;  അവസാനം രണ്ടര പൂജ്യം സ്റ്റേജിലെത്തി. പരിഭ്രമവും, ജാള്യതയും മിക്സ് ചെയ്ത് ചിരിയുടെ ഒരു പുതിയ പ്രോഡ്ക്റ്റ് ഞാന്‍ മുഖത്തിറക്കി. 'ആഹ! നല്ല പല്ലാണല്ലോ, എത്ര വട്ടം തേയ്ക്കും' എന്ന ചോദ്യം കേട്ട് ഞാന്‍ ആശ്വസിച്ചു. ഉത്തരമുള്ള ചോദ്യമാണല്ലോ! രണ്ടുവട്ടമൊന്നും തേച്ചാല്‍ പോരാ, തേച്ചു കൊണ്ടേയിരിയ്ക്കണം എന്ന ഉപദേശത്തോടൊപ്പം എന്റെ തൊപ്പിയാടിയപ്പോള്‍ കുന്നായ്മകളും ചില തൊപ്പികളും മനസ്സറിഞ്ഞു ചിരിച്ചു. ചിരി നിലച്ചു. തൊപ്പികള്‍ നിന്ന ഭാഗത്തു നിന്നൊരു ലക്ഷണം കെട്ട ശബ്ദം! അതിന്റെ ഉറവിടം കണ്ടപ്പോള്‍ എനിയ്ക്കാന്തലായി. സ്നോയി!! ചിരി വിഴുങ്ങി, വിക്കി, ശ്വാസം മുട്ടി ചുമയ്ക്കുന്നു. അവനും തൊപ്പിയും കുണുക്കും ഉന്നതങ്ങളിലേയ്ക്കെടുക്കപ്പെട്ടു! അവന്‍ കണ്ണടച്ചു തുറന്നപ്പോള്‍ സ്റ്റേജില്‍. അച്ചായന്മാര്‍ പേരും നാടും അടക്കം അവന്റെ എല്ലാ ബേസിക് ഡേറ്റയും എടുത്തിട്ടൊരൊന്നൊന്നര ചോദ്യം ;'ലവളുടെ പല്ലെങ്ങനെയുണ്ട്?'' അവനെന്നെ നോക്കി മോശമില്ലാത്ത രീതിയില്‍ മിഴിച്ചു നിന്നു. 'നല്ല പല്ലുകളല്ലേ, ഒന്നു തേയ്ച്ചു കൊടുത്തേ' എന്നോരോഡര്‍, ചെറുവിരലിന്റെ നീളമുള്ള, 2 വയസ്സുള്ള കുട്ടികള്‍ക്കായുള്ള, രണ്ടരയിഞ്ചു ബ്രഷിന്റെ കൂടെ ടിയാനു കിട്ടി. എന്റെ പ്രതീക്ഷകളെ തകിടം മറിച്ച്, സേവനവാരത്തില്‍ പോച്ചപറിയ്ക്കല്‍ പണി കിട്ടിയ കുട്ടിയേ പോലെ അവന്‍ ചുറുചുറുക്കോടെ എന്റടുത്തേയ്ക്കു നീങ്ങി നിന്നു. ഞാന്‍ ഏട്ടന്മാരെ ദൈന്യത കലര്‍ത്തി പരത്തി നോക്കി. വാതില്‍ക്കല്‍ വച്ചുകണ്ട സാധുമുഖം കണ്ടതും എന്റെ വായ പഴയ സെന്റ് ജോര്‍ജിന്റെ സ്പ്രിങ്ങ് കുട തെറിച്ചു തുറക്കും പോലെ ഒരിമ്മീഡിയേറ്റ് ആക്ഷന്‍! കലാപരിപാടി തുടങ്ങി. ചേട്ടന്മാര്‍ വട്ടമിട്ടു പറന്ന് 'ദേ, അവിടെ തേഞ്ഞില്ല, ഇവിടം കൂടി' എന്നിങ്ങനെ ടിപ്സ് കൊടുക്കുന്നു. കമ്പി എത്തിക്കുത്തി നിന്നു പ്രകടനം കെങ്കേമമാക്കുന്നു. ഞാന്‍ കണ്ണിറുക്കി അടച്ചു. ' ഇങ്ങനെ ചുമ്മാ നില്‍ക്കാതെ അവനുകൂടി തേച്ചു കൊടുക്കു മാഷേ' എന്നൊരശരീരി മുഴങ്ങിയപ്പോള്‍ ഞാന്‍ കണ്ണു വലിച്ചു തുറന്നു. രണ്ടര ഇഞ്ചു പണിയായുധം ഒന്നെനിക്കും കിട്ടി. കോപറേഷന്‍ എന്ന വിഷയത്തിന്റെ അടിസ്ഥാനാശയങ്ങള്‍ അന്നാണാദ്യമായി എനിക്ക് പിടികിട്ടിയത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3098647808525830308-2830675326736628550?l=cheruchinthakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheruchinthakal.blogspot.com/feeds/2830675326736628550/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3098647808525830308&amp;postID=2830675326736628550' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/2830675326736628550'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/2830675326736628550'/><link rel='alternate' type='text/html' href='http://cheruchinthakal.blogspot.com/2007/10/blog-post.html' title='വിഷമരാഗം: രണ്ടര, പൂജ്യം; രണ്ടര, പൂജ്യം!'/><author><name>ധ്വനി | Dhwani</name><uri>http://www.blogger.com/profile/11625326726908505695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-3098647808525830308.post-4755499433579355422</id><published>2007-03-16T19:20:00.001+05:30</published><updated>2008-04-27T12:08:54.135+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='എന്നെക്കൊണ്ടു തോറ്റു'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>വെളുപ്പിനത്തെ കുര്‍ബാന</title><content type='html'>ഇടം കണ്ണിന്റെ കോണിലൂടെ എന്റെ പിന്നാലെ കൂടോത്രം പോലെ കൂടിയിരിക്കുന്ന ചാവലിപ്പട്ടിയെ ഞാനൊരാന്തലോടെ നോക്കി.  അതെന്നെ ചപ്പിയീമ്പാന്‍ പോവുന്ന കാര്യമോര്‍ത്തപ്പോള്‍ വലരിത്തോട്ടിലെ വെള്ളത്തില്‍ കുളിക്കാനിറങ്ങുമ്പോള്‍ ഉണ്ടാവാറുള്ള കുലുങ്ങിവിറ പതിമൂന്നിരട്ടിയായി അനുഭവപ്പെട്ടു! ഇതു പാപഫലം തന്നെ! &lt;br /&gt;&lt;br /&gt;സന്ധ്യാപ്രാര്‍ത്ഥനസമയത്ത് നന്മ നിറഞ്ഞ മറിയം പകുതി വിഴുങ്ങി അനിയനെ നോക്കി കണ്ണിറുക്കിയതും, അഞ്ചുകണ്ടം കാരുടെ കയ്യാല ചാടി ചാമ്പങ്ങ മോഷ്ടിച്ചതും തുടങ്ങി, 10 വയസ്സിനിടയില്‍ ഞാന്‍ ചെയ്ത എല്ലാ പാപങ്ങളും ഒര്‍ത്തു പശ്ചാത്തപിച്ചു. മമ്മ പറഞ്ഞുതന്നിട്ടുള്ള മാനദണ്ഡങ്ങള്‍ വച്ച് അവയെ ലഘുവെന്നും മാരകമെന്നും തരം തിരിച്ചു സര്‍വ്വ്ദൈവങ്ങളോടും മാപ്പപേക്ഷിച്ചു (വീട്ടിലെ പുറമ്പണിക്കാരന്‍ തമിഴന്‍ പാല്‍ചാമിയുടെ മുരുകനോടു പോലും)&lt;br /&gt;&lt;br /&gt;എന്റെ ഓട്ടത്തിന്റെ വേഗതയൊരല്‍പം കൂടിയോ? പട്ടിയും പ്രകടനം മോശമാക്കിയില്ല. വേഗതയുടെ അനുപാതം അതേപടി മെയ്ന്റേന്‍ ചെയ്തു! എന്റെ നെഞ്ചിലെ ചെണ്ടമേളം മുറുകി. കിളിയാര്‍കണ്ടം മുതല്‍ യൗസേപ്പുപിതാവിന്റെ പേരിലുള്ള ഉപ്പുതോട് ഇടവകപ്പള്ളി വരെ കാല്‍നടദൂരം ഒന്നര മണിക്കൂറെന്നാണു കണക്ക്. പി ടി ഉഷയുടെ പ്രേതം ആവാഹിച്ചെടുത്തതുപോലെ എന്റെ ജീവന്‍ ഈ 17 കിലോ ശരീരംകൊണ്ട് വേണ്ടുന്നതിന്റെ അഞ്ചിലൊന്നു സമയം ഉന്നം വച്ചു പാഞ്ഞു.&lt;br /&gt;&lt;br /&gt;കിതപ്പുമേളവും കൂടിയായി അരങ്ങു കൊഴുത്തപ്പൊള്‍, അടുത്തുകണ്ട മണ്ണുകയ്യാലചാടി വഴിയരികിലെ വീട്ടുമുറ്റത്തഭയം പ്രാപിച്ചു. പിന്നിലെ അപശകുനം എന്നെ നോക്കി ''എന്നു വരും നീ തിരിയെ'' എന്നും പാടി വഴിയില്‍ പാര്‍ക്കുചെയ്തു. എന്റെ കണ്ണ് ജരാനര പിടിച്ച ആ വീടിന്റെ കാണാവുന്ന മൂലകളിലെല്ലാം തപ്പിനോക്കി '' എന്റെ ആശ്വാസം എവിടെ നിന്നു വരും?''&lt;br /&gt;&lt;br /&gt;മുറ്റത്തിന്റെ ഇടതുവശത്തുള്ള കക്കൂസ്കുളിമുറിപദ്ധതിയുടെ വരാന്തയില്‍ മൂന്നു വയസ്സോളമുള്ള ഒരു ലുട്ടാപ്പി നൂല്‍ബന്ധമില്ലാതെ പുറംതിരിഞ്ഞുനിന്ന്, അവന്റെയമ്മ എങ്ങാണ്ടൂന്നു ചുമന്നു കൊണ്ടു വന്നു വച്ചിരിക്കുന്ന വെള്ളത്തില്‍ സുനാമി കളിക്കുന്നു. ആളനക്കം കേട്ടു തിരിഞ്ഞു നോക്കിയ അവന്‍ അതിന്റെ 500 ഇരട്ടി സ്പീടില്‍ തല തിരിച്ചു.(പിന്നവന്‍ എന്നെ ഒന്നുകൂടി നോക്കി. കുനിഞ്ഞിട്ട് അവന്റെ കവയിലൂടെ). മകന്റെ സുനാമിയുടെ ആരവം നിലച്ചതറിഞ്ഞ അമ്മ കുളിമുറിയുടെ വാതിലിലൂടെ എത്തിനോക്കി. പാലുതിളച്ചുതൂകിയതുപോലെ പേസ്റ്റു പതപ്പിച്ചൊഴുക്കിയ മുഖവുമായി, അതിനുപയോഗിച്ച ഉപകരണം കയ്യിലും വഹിച്ച് തലമുടി പാറിപ്പറന്ന ഒരു സ്മൃതിലയം!. ആ ഉടലിന്റെ മൂന്നില്‍ രണ്ടു ഭാഗം എനിക്കായി വെളിപെടുത്തുവാനുള്ള മനസ്സവര്‍ക്കില്ലായിരുന്നു.&lt;br /&gt;&lt;br /&gt;'ഇനി ദേവാ നീ താന്‍ ശരണം' എന്നു നിനച്ചു, വീടിന്റെ തിണ്ണയില്‍ നാളെ പത്രത്തിന്റെ പരീക്ഷയുള്ളതുപോലെ മലയാള മനോരമ ഖനനം ചെയ്തുകൊണ്ടിരിക്കുന്ന പഴുതാര മീശയുടെ മുഖത്തേക്കു ഞാന്‍ ദീനം നോക്കി. ഉന്നം തെറ്റിയില്ല. സം ഭവം തല പൊക്കി നോക്കി. ആ നോട്ടത്തെ ഞാന്‍ എന്റെ നോട്ടവുമായി സന്ധിപ്പിച്ച് പിന്നതു വളച്ച് ഞാന്‍ വഴിയില്‍ വെയ്റ്റു ചെയ്യുന്ന ഏടാകൂടം വരെയെത്തിച്ചു! ഞങ്ങള്‍ തമ്മിലുള്ള സന്ധിസമാസങ്ങള്‍ ഒരു നിമിഷം കൊണ്ടു മനസ്സിലാക്കിയ അയാള്‍ എന്നെയൊന്നു കണ്ണിറുക്കിക്കാണിച്ചു. അതിന്റെയര്‍ത്ഥം വൃത്തിയായി മനസ്സിലാക്കിയ ഞാന്‍ ഒരു വൈക്ലബ്യത്തോടെ വീണ്ടും വഴിയിലേയ്ക്കിറങ്ങി.&lt;br /&gt;&lt;br /&gt;ക്രോസ് കണ്‍ ട്രി വീണ്ടും തുടങ്ങി. അപ്പോള്‍ ഞാന്‍ മുന്നില്‍കണ്ടു നയനമനോഹരമായ ഒരു കാഴ്ച. ഞങ്ങള്‍ക്കൊരല്‍പം മുന്നിലായി മറ്റൊരു സ്മൃതിലയം തരക്കേടില്ലാത്ത സ്പീടില്‍ നടന്നുനീങ്ങുന്നു. മനസ്സുവച്ചാല്‍ ഒരുമിച്ചെത്താം. എങ്ങാനും പട്ടിക്കു കടിക്കാന്‍ തോന്നിയാല്‍ മെലിഞ്ഞു കറുത്ത ഈ പത്തു വയസ്സുകാരിയുടെ എല്ലിന്റെയും തോലിന്റെയും ഇടയ്ക്ക് ഒരു 'തൊട്ടുകൂട്ടാന്‍' ആയല്ലോ! ഞാന്‍ വേഗത കൂട്ടി ( ഞങ്ങള്‍ കൂട്ടി!). അപ്പോഴാണു 'നില്ലെടി അവിടെ'യെന്നു പിന്നില്‍നിന്നൊരാക്രോശം. ഞങ്ങളൊരുമിച്ചു തിരിഞ്ഞു നോക്കി.&lt;br /&gt;&lt;br /&gt;കാക്കനാട്ടു കുസുമഗിരിയില്‍ നിന്നും ഇറങ്ങിയോടി വരുന്ന അന്തേവാസിയേപ്പോലെ, നാട്ടുകാരുടെ പേടിസ്വപ്നമായ, കരിവീട്ടിക്കു തീ പിടിച്ചതുപോലുള്ള, ചെട്ടിയാര്‍ സോമനതാ ഒരു കപ്പത്തണ്ടും ഓങ്ങിപ്പിടിച്ചടുക്കുന്നു. എന്റെ പാതി ജീവന്‍ പോയി. അയാളുടെ അടികൊണ്ടു ചാവാന്‍ പോവുന്നതിനും പുറമേ, സമയമാവും മുന്‍പു ചാവാന്‍ വിധിയുണ്ടായ എന്റെ കുരുന്നാത്മാവ് ചാവുദോഷങ്ങള്‍ തീര്‍ക്കാന്‍ ശുദ്ധീകരണസ്ഥലത്തെരിയാന്‍ പോകുന്ന കാര്യം (മമ്മയുടെ ഐഡിയ) ഓര്‍ത്തപ്പോള്‍ ഒന്നുറക്കെക്കരഞ്ഞുകൊണ്ട് ഞാന്‍ വേഗത കൂട്ടി.&lt;br /&gt;&lt;br /&gt;മുന്‍പില്‍ നടന്നിരുന്ന ലയവും വേഗത കൂട്ടിയോ? ക്രോസ് കണ്‍ ട്രിയില്‍ കളികാര്‍ നാലായി! ഈ 17 കിലോ തളര്‍ന്നു! കാലിലെ ഹവായ്ചെരുപ്പ് എന്തിലോ ഉടക്കി. 100 മീറ്റര്‍ ഓട്ടക്കാരനെ പകുതിക്കുവച്ചു തടഞ്ഞാല്‍ എന്താവും ഫലം? തഥൈവ! മൂക്കും കുത്തി മണ്‍പാതയില്‍ ഞാന്‍ സമര്‍പ്പിച്ചു കന്നി അഷ്ടാംഗപ്രണാമം! തലയനക്കാതെ ഭൂമിയെ മുട്ടിച്ചു വച്ച് അതേ കിടപ്പു കിടന്നു. മരണം വരിയ്ക്കാന്‍. എന്റെ സുഹൃത്ത് ചാവാലി ഓടിപ്പോകുന്നതിന്റെ ശബ്ദം. ഭൂമിയെ ഇളക്കി ഓടി വരുന്ന അടുത്ത കുടുക്കം കേട്ട് ഞാന്‍ കണ്ണിറുക്കിയടച്ചു. ആ കുടുക്കം അകന്നു പോകുന്നതറിഞ്ഞ ഞാന്‍ ഒരു ബ്രേക്ക് ഡാന്‍സ് വിദഗ്ദനേപോലെ തലപൊക്കി നോക്കി. മൂന്നു പേരുടെ ക്രോസ് കണ്‍ ട്രി നടക്കുന്നു. മുന്നില്‍ പോകുന്ന ലയം ഉറക്കെ പിരാകുന്നു '' ദൈവമേ, ഇതിയാന്റെ തലയില്‍ ഇടിത്തീ വീഴണേ!'' അപ്പോഴാണു രംഗത്തിന്റെ പൊരുള്‍ എനിക്കു മനസ്സിലായത്. അത് സോമലയം സീരിയലിന്റെ ഒരു എപ്പിസോഡായിരുന്നു. ''എത്രയോ ഇടികള്‍ വെറുതേവെട്ടി പാഴായിപോകുന്നു, എന്നാലൊരെണ്ണം അങ്ങു വെട്ടിയാലെന്താ?'' എന്നു പറയാനുള്ള വിവരം അന്നെനിക്കില്ലായിരുന്നു!&lt;br /&gt;&lt;br /&gt;എന്തായാലും വെളുപ്പിനത്തെ കുര്‍ബാനയോട് അന്നെനിക്കു തുടങ്ങിയ അലര്‍ജി ഇന്നും മാറിയിട്ടില്ല!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3098647808525830308-4755499433579355422?l=cheruchinthakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheruchinthakal.blogspot.com/feeds/4755499433579355422/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3098647808525830308&amp;postID=4755499433579355422' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/4755499433579355422'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/4755499433579355422'/><link rel='alternate' type='text/html' href='http://cheruchinthakal.blogspot.com/2007/03/blog-post_15.html' title='വെളുപ്പിനത്തെ കുര്‍ബാന'/><author><name>ധ്വനി | Dhwani</name><uri>http://www.blogger.com/profile/11625326726908505695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-3098647808525830308.post-222827376978032578</id><published>2007-03-12T19:07:00.001+05:30</published><updated>2008-04-27T12:06:01.501+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='ഏതാണ്ട്'/><title type='text'>ദണ്ഡനീതി</title><content type='html'>കൗടില്യന്റെ ദണ്ഡനീതിയുടെ പല്‍ചക്രങ്ങളില്‍ തട്ടിത്തെറിച്ചു തലതകര്‍ന്നു ചിന്തകള്‍ ഒരോന്നായി മരിച്ചുകൊണ്ടിരുന്നു. ആര്‍ജ്ജനം, സം രക്ഷണം, വികസനം, വിതരണം... '' ഭ്ഫൂ'' കേശവന്‍ മലര്‍ന്നു കിടന്നു കാറിത്തുപ്പി. നെഞ്ചത്തു പെട്ടെന്നുണര്‍ന്ന നനവില്‍ പിന്നൊന്നാലസ്യപ്പെട്ടിളകിക്കിടന്നു.&lt;br /&gt;&lt;br /&gt;ഹ്ഹ!! പിന്നെയും ഈ നശിച്ച ഭൂമിയിലേക്ക്..''കുളിക്കണം.. യേസ്!..കുളിക്കണം!!''&lt;br /&gt;&lt;br /&gt;അലക്കുകാരിപ്പെണ്ണുങ്ങളുടെ പൊട്ടിച്ചിരി പിന്നെ അടക്കിപ്പിടിച്ചുള്ള സംസാരങ്ങളിലേക്കും തിരിച്ചതു കൂട്ടച്ചിരിയിലേക്കും ഉയര്‍ന്നു താഴ്ന്ന്.....വലതു കൈകൊണ്ടു നെഞ്ചത്തെ രോമങ്ങളുഴിഞ്ഞുകൊണ്ട് ചുണ്ടൊന്നു ചെറുതായി കോണിപ്പിച്ച് ഇടതുകണ്ണു ചെറുതായിത്തുറന്നു നോക്കി..ഭാര്‍ഗവിത്തള്ള പതിവുപൊലെ പുഴവെള്ളം കോരി ഒക്കത്തുവച്ചു ഞൊണ്ടി ഞൊണ്ടി നടന്നുപോകുന്നു..അവരുടെ പടര്‍ന്നുനീണ്ടു ജടപിടിച്ച മുടി കാവിലെ പൂരത്തിന്റെയാദ്യം തുള്ളിയിറങ്ങുന്ന വെളിച്ചപ്പാടുകളെ ഓര്‍മിപ്പിച്ചു..അവയുടെ ചിലങ്ക കിലുങ്ങിയുണര്‍ന്നു...പതുക്കെമിഴികളടഞ്ഞു. ഓങ്ങിപ്പിടിച്ച വാളില്‍ നിന്നുള്ളാന്തി ഹൃദയം കൊണ്ടൊഴിഞ്ഞുമാറി, മനസ്സിളകി വിളിച്ചു... ''ദേവീ..'' പിന്നെ മുന്നില്‍ പാതിയടഞ്ഞ കണ്ണുകളും , കൂപ്പിയകൈകളും, അതിനും താഴെയൊഴുകിയിറങ്ങിയ കസവുകരമുണ്ടും..''അമ്മ''... കണ്ണുവിടര്‍ത്തിനോക്കി...&lt;br /&gt;&lt;br /&gt;ഹ്ഹ!! തള്ള ദൂരെയെത്തിക്കഴിഞ്ഞു...''ഇങ്ങനെ ഞൊണ്ടിനടന്ന് അന്തിമുന്തിയില്ലാതെ പണിതാലെന്താ കിട്ട്വാ?'' ലാഭവും നഷ്ടവും കൂട്ടിക്കിഴിച്ച് മനസ്സൊരു പുഷ്പുള്‍ തീവണ്ടിപോലെ ചീറിപ്പാഞ്ഞു. ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തിന്റെ ഒരൊരൊ അദ്ധ്യായങ്ങലും കടന്ന് ... പതിനെട്ടാം പേജിന്റെ പകുതിയും നീലമഷിയില്‍ കുതിര്‍ന്നിരിക്കുന്നു.ഒന്നും വായിക്കാന്‍ പറ്റുന്നില്ല! തലചരിച്ചു നിലത്തേക്കൊന്നു നോക്കി.ഇടതുകാലിലെ ഹവായ്ചെരുപ്പിന്റെ വള്ളിയിലും പെരുവിരലിലും മൊത്തം മഷി! ഫൗണ്ടന്‍ പേനയുടെ അടപ്പും വലതുകൈവിരലുകളും... എല്ലാം നീല! ഇടതുവശത്തെ ബഞ്ചുകളില്‍നിന്നും പെണ്‍കുട്ടികള്‍ അടക്കിച്ചിരിക്കുന്നു.പ്രസംഗപീഠത്തിന്റെ പിറകില്‍ നിന്ന് സച്ചിദാനന്ദമാഷ്,വലതുകൈകൊണ്ടു കഷണ്ടിത്തലയിലെ കാറ്റത്തുപറന്നുപാറിയ നീണ്ടമുടികള്‍ നിരതെറ്റാതെ സ്ഥാനത്തു പതുപ്പിച്ചുവച്ച്, ഇടതുകൈ ഉയര്‍ത്തിയും താഴ്ത്തിയും... ശബ്ദമില്ലാതെ സങ്കല്‍പിച്ചാല്‍ ഒരു സംഗീതോപകരണവിദഗ്ദന്റെ പ്രകടനം പോലെ..! മുന്‍പിലെ ബഞ്ചിലിരിക്കുന്നവരേയൊക്കെയൊന്നു നിരക്കെവീക്ഷിച്ചു...നെഞ്ചിലുഴിഞ്ഞുകൊണ്ടിരുന്ന കൈയ്യുടെ വേഗതകൂടി! അലക്സ്, കൃഷ്ണന്‍, മാത്യു , ബഷീര്‍...രോമങ്ങളോരോന്നായി പിഴുതിമാറ്റി...! രണ്ടാം ബഞ്ചിന്റെയങ്ങേയറ്റം...ബോബി......... യേസ്!ചെത്തുകാരന്‍ കണാരേട്ടന്റെ മോന്‍...വിരലുകള്‍ക്കു വേഗതകൂടി!...ദീപന്‍, കെ.കേശവന്‍!!!..... വിരലുകള്‍ക്കൊരു മരവിപ്പ്.. ഉയിരു പറിച്ചെടുക്കുന്ന വേദനയോടെ ഒരു രോമവും കൂടിയടന്നുമാറി..&lt;br /&gt;&lt;br /&gt;ഹ്ഹ!... പിന്നെയും ഈ ലോകത്തിലേക്ക്...തിത്തിരിപ്പക്ഷികളുടെ ചിറകടി കാതിനടുത്തുകൂടി മൂളിക്കടന്നുപോയി..കണ്‍പോളകള്‍ ചെറുതായൊന്നയച്ചു, ഒരു പുരികമൊന്നല്‍പമുയര്‍ത്തി...''കാഷ്ഠിച്ചോ?'' വശം ചരിഞ്ഞുകിടന്നപ്പോളൊരു സംശയം..''പുഴമണലിനു ചൂടുകൂടിയൊ?''... ആയാസപ്പെട്ടു കണ്ണുതുറന്നു, ആളനക്കമില്ലാത്ത പുഴയൊരത്തേക്കു നോക്കി ആത്മഗതം ചെയ്തു ''യേസ്! കുളിക്കണം. പതിനൊന്നുമണിക്കാണിന്റര്‍വ്യൂ''&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3098647808525830308-222827376978032578?l=cheruchinthakal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://cheruchinthakal.blogspot.com/feeds/222827376978032578/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3098647808525830308&amp;postID=222827376978032578' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/222827376978032578'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3098647808525830308/posts/default/222827376978032578'/><link rel='alternate' type='text/html' href='http://cheruchinthakal.blogspot.com/2007/03/blog-post.html' title='ദണ്ഡനീതി'/><author><name>ധ്വനി | Dhwani</name><uri>http://www.blogger.com/profile/11625326726908505695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry></feed>
